കൊച്ചി: കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായപ്പോൾ സർവകലാശാലയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സിവിൽ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നെന്ന് രജിസ്ട്രാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സ്‌കൂൾ ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പലിന്റെ കത്ത് നവംബർ 24ന് സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് തനിക്ക് ലഭിച്ചതെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ സുരക്ഷാ ഓഫീസർക്ക് അയച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആംബുലൻസും മറ്റ് സംവിധാനങ്ങളും ഒരുക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണ് വിശദീകരണം.
ക്യാമ്പസിൽ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന പരിപാടികൾക്കുള്ള മാർഗരേഖയെക്കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. കരട് മാർഗരേഖയുടെ പകർപ്പ് ഹാജരാക്കാൻ നിർദ്ദേശിച്ച കോടതി, ഹർജികൾ മാർച്ച് ആറിന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |