തൃശൂർ: സംസ്ഥാന പട്ടയമേള 22ന് വൈകിട്ട് മൂന്നിന് തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ഡോ.ആർ.ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. അന്ന് മറ്റു ജില്ലകളിലും പട്ടയമേള നടക്കും. മൂന്നാം പട്ടയമേളയ്ക്ക് ശേഷം തയ്യാറാക്കിയ 30,510 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ഈ സർക്കാരിന്റെ ആദ്യ രണ്ടു വർഷത്തിനിടെ നടത്തിയ മൂന്ന് പട്ടയമേളകളിലൂടെ വിതരണം ചെയ്ത 1,21,604 പട്ടയങ്ങൾക്കൊപ്പം ഇപ്പോൾ വിതരണം ചെയ്യുന്നവ കൂടിയാകുമ്പോൾ 1,52,114 പേരാണ് ഭൂമിയുടെ അവകാശികളാവുക. മലയോര, തീരദേശ, കോളനി പട്ടയങ്ങൾക്ക് മുൻഗണന നൽകിയാണ് പട്ടയമിഷന്റെ പ്രവർത്തനം മുന്നോട്ടു പോവുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |