കോട്ടയം: വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ജില്ലയിലെ പെരുമ്പായിക്കാട്, അയർക്കുന്നം, വടയാർ, ബ്രഹ്മമംഗലം, കുറിച്ചി, എരുമേലി തെക്ക് എന്നീ വില്ലേജ് ഓഫീസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഓപ്പറേഷൻ സുതാര്യത എന്ന പേരിൽ സംസ്ഥാന വ്യാപകമായായിരുന്നു പരിശോധന. ലൊക്കേഷൻ സെക്ച്ച്, സൈറ്റ് പ്ലാൻ, കൈവശാനുഭവ സർട്ടിഫിക്കറ്റ് എന്നിവ തയ്യാറാക്കി നൽകുന്നതിൽ അപേക്ഷകരിൽ നിന്ന് ഇവിടങ്ങളിലെ വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതായി അപേക്ഷകർ വിജിലൻസ് സംഘത്തെ അറിയിച്ചു.
പരിശോധനയിൽ മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ളത് ഉൾപ്പെടെ 38 അപേക്ഷകളിൽ നടപടി സ്വീകരിക്കാതെ വച്ചിരിക്കുന്നതായും കണ്ടെത്തി. അപേക്ഷകനിൽ നിന്നും ഗൂഗിൽ പേവഴിയും നേരിട്ടും കൈക്കൂലി വാങ്ങിയതായുള്ള തെളിവുകളും വിജിലൻസിന് ലഭിച്ചു. പെരുമ്പായിക്കാട് വില്ലേജ് ഓഫീസിൽ ഭൂമി തരം മാറ്റത്തിനുള്ള 25 അപേക്ഷകൾ കെട്ടികിടക്കുന്നതായി കണ്ടെത്തി. ഇതിൽ ഏട്ട് അപേക്ഷകൾ ആറ് മാസത്തിൽ കൂടുതൽ പഴക്കമുള്ളതാണ്.
സീനിയോറിറ്റി മറികടന്ന് നാല് അപേക്ഷകൾ തീർപ്പ് നടത്തി റിപ്പോർട്ട് സമർപ്പിച്ചതായും കണ്ടെത്തി. അയർക്കുന്നം വില്ലേജ് ഓഫീസർക്കെതിരെ പൊതുജനങ്ങൾക്ക് വ്യാപക പരാതിയുണ്ടെന്നും വിജിലിൻസ് പറഞ്ഞു. വടയാർ വില്ലേജ് ഓഫിസിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മമംഗലം, കുറിച്ചി, എരുമേലി തെക്ക് വില്ലേജ് ഓഫിസുകളിലും അപേക്ഷകൾ കെട്ടികിടക്കുന്നതായി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |