കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന 'സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്ര'
ഇന്ന് ജില്ലയിൽ പ്രവേശിക്കും.
ഇന്ന് വൈകിട്ട് 3.30ന് കൊട്ടാരക്കര വീനസ് ഗ്രൗണ്ടിലും 5.30ന് കൊല്ലം കന്റോൺമെന്റ് മൈതാനത്തും സ്വീകരണം നൽകും. കൊട്ടാരക്കരയിലെ പൊതുസമ്മേളനം എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം ഡോ.ശശിതരൂർ എം.പിയും കൊല്ലത്തെ സമ്മേളനം തെലുങ്കാന മന്ത്രി ഡോ. ദൻസാരി അൻസൂയയും ഉദ്ഘാടനം ചെയ്യും. ഓരോ സമ്മേളനത്തിലും 25000ലധികം പ്രവർത്തകർ പങ്കെടുക്കും. ജില്ലയൊട്ടാകെ വിളംബര ജാഥകളും, ഓപ്പൺ ഫോറങ്ങളും, പൊതുയോഗങ്ങളും, സെമിനാറുകളും സമരാഗ്‌നിയുടെ പ്രചരണത്തിനായി സംഘടിപ്പിച്ചിരുന്നു.
യാത്രയുടെ ഭാഗമായി 27ന് രാവിലെ 10.30ന് നടക്കുന്ന 'സമരാഗ്‌നി ജനകീയ ചർച്ചാ സദസിൽ 'സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ഇവരുടെ പരാതികളും പരിദേവനങ്ങളും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കേൾക്കും. 200 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചയോടെ ജില്ലയിലെ പരിപാടികൾ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |