SignIn
Kerala Kaumudi Online
Saturday, 27 July 2024 9.09 AM IST

മുഖ്യമന്ത്രിക്ക് മുന്നിൽ ആവശ്യങ്ങൾ നിരത്തി സാംസ്കാരിക ലോകം

□മാദ്ധ്യമ പ്രവർത്തകരെ ഒഴിവാക്കി

തൃശൂർ: നവകേരള സദസുകളുടെ തുടർച്ചയായി കലാ - സാംസ്‌കാരിക പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടിയിൽ ആവശ്യങ്ങൾ നിരത്തി പ്രമുഖർ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം തുടങ്ങിയ മുഖാമുഖത്തിൽ മാദ്ധ്യമപ്രവർത്തകരെ ഒഴിവാക്കിയിരുന്നു. സ്വകാര്യ ചടങ്ങാണെന്നും മാദ്ധ്യമപ്രവർത്തകർ പുറത്തുപോകണമെന്നും അവതാരകനായ സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളും സ്മാരകങ്ങളും സജീവമായ സാംസ്‌കാരിക സംവാദത്തിന്റെ ഇടമാകണമെന്ന് കവിയും സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ പറഞ്ഞു. ഇവ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കണം. തൃശൂരിൽ സംഘടിപ്പിച്ച സാർവദേശീയ സാഹിത്യോത്സവം വരുംവർഷങ്ങളിൽ വിപുലമാക്കാൻ സാമ്പത്തിക സഹായം ലഭ്യമാക്കണം. ചില കേന്ദ്രങ്ങളുടെ നടത്തിപ്പിലുള്ള കുറവുകൾ സാംസ്‌കാരിക വകുപ്പുമായി കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

കലാമൂല്യമുള്ള ചിത്രങ്ങൾക്ക്

പ്രൈം ടൈം വേണം

കലാമൂല്യമുള്ള സിനിമകൾ സംസ്ഥാന സർക്കാരിന്റെ അധീനതയിൽ വരുന്ന തിയേറ്ററുകളിൽ പ്രൈം ടൈമുകളിൽ പ്രദർശിപ്പിക്കണമെന്ന് നടൻ ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. ഇത്തരം സിനിമകൾ പലതും കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്നവയാണ്. സിനിമ തിയേറ്ററിൽ കാണുമ്പോഴേ ആസ്വാദനം പൂർണമാവൂ. കലാമൂല്യമുള്ള ചിത്രങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ സർക്കാർ തിയേറ്ററുകൾ പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.