#കേസിൽ ഇന്ന് വിധിപറഞ്ഞേക്കും.
കൊച്ചി:വധശിക്ഷ നൽകാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടോയെന്ന് ടി,പി.ചന്ദ്രശേഖരൻ വധക്കേസിലെ
പ്രതികളോട് ഹൈക്കോടതി.പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന്മേലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം.നിരപരാധികളെന്നു വാദിച്ചും പരാധീനതകൾ നിരത്തിയുമായിരുന്നു ഇതിന് പ്രതികളുടെ മംറുപടി.കേസിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും.
പ്രതികൾ ഇന്നും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. പ്രതികളുടെ ശാരീരിക, മാനസിക പരിശോധനാ റിപ്പോർട്ടുകൾ ജയിൽ സൂപ്രണ്ടുമാർ ഹാജരാക്കിയിരുന്നു. പ്രതികളിൽ 11 പേർ നേരിട്ടും ഒരാൾ ഓൺലൈനായും ഹാജരായി. സി.പി.എം നേതാക്കളായ കെ.കെ. കൃഷ്ണൻ, ജ്യോതിബാബു എന്നിവരെ സെഷൻസ് കോടതി വെറുതേ വിട്ടെങ്കിലും ഹൈക്കോടതി വീണ്ടും പ്രതി ചേർക്കുകയായിരുന്നു. വൃക്ക രോഗിയായ ജ്യോതിബാബു ഇന്നലെ ഡയാലിസിസ് ദിവസമായതിനാൽ ജയിലിൽ നിന്ന് വീൽചെയറിൽ ഓൺലൈനായാണ് ഹാജരായത്. വാർദ്ധക്യസഹജ അസുഖങ്ങളുള്ള കൃഷ്ണൻ പ്രതിക്കൂട്ടിൽ കസേരയിൽ ഇരുന്നാണ് ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.ടി.പിയുടെ ഭാര്യയും ഹർജിക്കാരിയുമായ കെ.കെ. രമ എം.എൽ.എയും എത്തിയിരുന്നു. മുഖ്യപ്രതികൾക്കെതിരെ കൊലക്കുറ്റവും ഗുഢാലോചനയും തെളിഞ്ഞ സാഹചര്യത്തിലാണ് സർക്കാരും രമയും ശിക്ഷ കൂട്ടണമെന്ന വാദമുയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |