കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും തുടരന്വേഷണത്തിൽ കണ്ടെത്തിയതിനാൽ ജാമ്യം റദ്ദാക്കണമെന്നാശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്
പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായി ഹർജിയിൽ പറയുന്നു. ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചു. ഇക്കാര്യങ്ങൾ വിലയിരുത്താതെയാണ് വിചാരണക്കോടതി ആവശ്യം നിരാകരിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.
കേസിലെ വിചാരണ ഏത് ഘട്ടത്തിലാണെന്ന് അപ്പീൽ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സോഫി തോമസ് ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ എതിർവിസ്താരമാണ് നടക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |