കൊല്ലം: കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി 100 കോടിരൂപ കൈപ്പറ്റിയെന്ന ആരോപണം കോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നും അല്ലെങ്കിൽ കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
സമരാഗ്നി യാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ നിരത്തി ആരോപണങ്ങൾ വരുന്നത് അപൂർവമാണ്. ലാവ്‌ലിൻ അഴിമതി തുകയായ 266 കോടി രൂപയുടെ ഏതാണ്ട് അടുത്തുവരുന്ന, കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ അഴിമതിയായി ഇത് മാറുകയാണ്. രണ്ട് അഴിമതികളിലും പിണറായി വിജയന്റെ പേരാണ് ഉയർന്നുവന്നിരിക്കുന്നത്.
വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപയുടെ സഹായം ബി.ജെ.പി വിവാദമാക്കിയ സാഹചര്യത്തിൽ കുടുംബം നിരസിച്ചിട്ടുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് ബി.ജെ.പിയുടേത്. ഈ സാഹചര്യത്തിൽ അജീഷിന്റെ കുടുംബത്തിന് കെ.പി.സി.സി ധനസഹായം നൽകുമെന്നും കെ.സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |