കൊച്ചി: ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പനായ ‘ഏവൂർ കണ്ണൻ’ എന്ന പേരുളള ആനയെ ഇനിമുതൽ ഉത്സവത്തിന് എഴുന്നള്ളിക്കാനോ മറ്റുളള പരിപാടികളിൽ പങ്കെടുപ്പിക്കാനോ അനുമതി വേണമെന്ന് ഹൈക്കോടതി. ആനയുടെ ഒന്നാം പാപ്പാനായ തിരുവനന്തപുരം സ്വദേശിയായ വിനോദ് കുമാർ അഞ്ച് ദിവസത്തോളം ഏവൂർ കണ്ണന്റെ അടുത്തില്ലായിരുന്നു. ഇതിനെ തുടർന്നാണ് ആന ബുദ്ധിമുട്ടിലായത്.
വിനോദ് ആനയെ നന്നായി നോക്കുന്നുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി.ഗോപനാഥ് എന്നിവരുടെ ബഞ്ചിനെ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഏവൂർ കണ്ണനെ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനത്തറയിലേക്കു മാറ്റുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.
തുടർന്നാണ് ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ഏവൂർ കണ്ണനെ ഉത്സവത്തിന് എഴുന്നെള്ളിക്കുകയോ മറ്റുപരിപാടികളിൽ പങ്കെടുപ്പിക്കുകയോ ചെയ്യുകയുള്ളൂവെന്ന്ദേവസ്വം ബോർഡ് അറിയിച്ചത്. ഇത് കോടതി അംഗീകരിച്ചു. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ആനയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുളള റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ക്ഷേത്രവളപ്പിൽ ആനയെ തളച്ചതിനുശേഷമാണ് വിനോദ് നാട്ടിലേക്ക് പുറപ്പെട്ടത്. രണ്ട് ദിവസത്തെ അവധിയെടുത്ത് പോയ ഇയാൾ ആറ് ദിവസമായിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോയെ ഏവൂർ കണ്ണനെ മറ്റാർക്കും അഴിക്കാൻ സാധിക്കുകയോ ഭക്ഷണം കൊടുക്കാൻ കഴിയാതെയും വന്നു. തുടർന്ന് ആനയുടെ പരിപാലനം ബുദ്ധിമുട്ടിലാണെന്നും പാപ്പാൻ കടന്നുകളഞ്ഞുവെന്നാരോപിച്ച് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് വിനോദ് തിരികെയെത്തിയത്. സുഖമില്ലാത്തതുകൊണ്ടാണ് തിരികെ വരാൻ വൈകിയതെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |