തിരുവനന്തപുരം: ഇന്ന് മഹാശിവരാത്രിയാണ്. ലോകമെമ്പാടുമുള്ള ശിവഭക്തർ അതിപവിത്രമായി കണക്കാക്കുന്ന ദിവസം. ഉത്തരാഖണ്ഡിലെ കേദാർനാഥ് മുതൽ കേരളത്തിലെ പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രം വരെയും ശിവനാമ മന്ത്രങ്ങളാൽ മുഖരിതമാകുന്ന ദിനരാത്രം. യാമപൂജയും, അഭിഷേകങ്ങളാലും ശിവപഞ്ചാക്ഷരി ഉരുവിട്ട് അസംഖ്യം ഭക്തർ ശിവരാത്രി വ്രതം നോക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ശിവരാത്രിയിൽ ഏറ്റവും പ്രാധാന്യമേറിയതാണ് ശിവാലയ ഓട്ടം. തമിഴ്‌നാട്ടിലെ തിരുമല, തിക്കുറിശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നീ ക്ഷേത്രങ്ങളിലൂടെയാണ് ശിവാലയ ഓട്ടം ആചരിക്കുന്നത്. 108 ശിവാലയങ്ങളിൽ ഭൂരിഭാഗവും കേരളത്തിൽ ആണെന്നതും ശ്രദ്ധേയമാണ്.
മലയാളികൾ അധികം അറിയാത്ത, കേൾക്കാത്ത ഒരു ശിവക്ഷേത്രത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. തിരുവനന്തപുരത്ത് തിരുമലയ‌്ക്കടുത്തുള്ള പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രാചീൻ ശിവ മന്ദിർ ആണ് പ്രസ്‌തുത ക്ഷേത്രം. ന്യാഗ്രോദേശ്വർ മഹാദേവൻ എന്നാണ് ഇവിടുത്തെ മൂർത്തിയുടെ നാമം.
പാങ്ങോട് ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രാചീൻ ശിവ മന്ദിർ കാഴ്‌ചയിൽ ഒരു ചെറിയ ക്ഷേത്രമാണ്. റോഡരികിലായി ഒരു വലിയ ആൽമരത്തിന്റെ ചുവട്ടിലാണ് ക്ഷേത്രമുള്ളത്. ആൽമരത്തിന്റെ ചുവട്ടിൽ തന്നെയാണ് ശിവലിംഗം സ്ഥാപിച്ചിട്ടുള്ളതും. ശിവരാത്രി ദിവസം പ്രത്യേത പൂജകളും ഇവിടെ നടക്കുന്നുണ്ട്. ഈ ക്ഷേത്രത്തിൽ എത്തുന്ന ഓരോ ഭക്തനും അതീവശാന്തതയാണ് അനുഭവിക്കാൻ കഴിയുക.
മറ്റൊരു പ്രത്യേകത കൂടിയുണ്ടിവിടെ. ഈ ക്ഷേത്രത്തിൽ പൂജ ചെയ്യുന്നവർ തന്നെയാണ് ആ പ്രത്യേകത. അവരെ കുറിച്ച് എഴുതി ഫലിപ്പിക്കുന്നതിനേക്കാൾ നല്ലത് വിശ്വാസികൾ അത് നേരിട്ട് കാണുന്നതാണ്. കേരളത്തിലെ ഒരു ദേവസ്വം ബോർഡിന്റേയോ ട്രസ്‌റ്റിന്റേയോ സ്വകാര്യ വ്യക്തികളുടേയുമോ കീഴിൽ വരുന്നതല്ല പാങ്ങോട് പ്രാചീൻ ശിവ മന്ദിർ. അരാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നതെന്ന് അവിടെ എത്തുമ്പോൾ നമുക്ക് മനസിലാകും. തുടർന്ന് മനസിലാക്കുന്നതിന് വീഡിയോ കാണുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |