ആലപ്പുഴ : അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് അഴക് പകരാൻ ഇനി കേരളത്തിന്റെ സുവർണനാരുകളും. ഒരു കോടി രൂപയുടെ കയർ ഉത്പന്നങ്ങൾക്കാണ് സുവർണക്ഷേത്രം കയർഫെഡിന് കരാർ നൽകിയത്. സുവർണ ക്ഷേത്രത്തിന്റെ സമീപത്ത് 1995 മുതൽ കയർഫെഡിന്റെ ഷോറൂമുണ്ട്. നേരത്തെ സുവർണ ക്ഷേത്രത്തിലേക്കുള്ള കയർ ഉല്പന്നങ്ങൾ കയർഫെഡാണ് നൽകിയിരുന്നതെങ്കിലും പിന്നീട് കരാർ നഷ്ടമായി. കയർഫെഡ് ചെയർമാൻ ടി. കെ ദേവകുമാർ ചുമതലയേറ്റെടുത്തതിന് ശേഷംസുവർണ ക്ഷേത്രം സന്ദർശിച്ച് ക്ഷേത്ര മാനേജരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും കരാർ ലഭിച്ചത്.
സുവർണ ക്ഷേത്രം പർച്ചേസ് ഓഫീസർ ബാജിത് സിംഗിൽ ടി.കെ.ദേവകുമാർ നിന്ന് ഓർഡർ ഏറ്റുവാങ്ങി. കയർഫെഡ് ജനറൽ മാനേജർ ബിജു വി, അമൃത്സർ ഷോറൂം മാനേജർ സജീവ്കുമാർ, പ്രജീഷ്.പി എന്നിവർ പങ്കെടുത്തു. കരാറനുസരിച്ച് 100 റോൾ മാറ്റിംഗുകളുമായി ആദ്യ കണ്ടെയ്നർ ഈ ആഴ്ച പുറപ്പെടും. കയർഫെഡ് മാനേജ്മെന്റിന്റെയും അമൃത്സർ ഷോറൂം മാനേജരുടെയും നിരന്തര ഇടപെടലിന്റെ ഫലമായാണ് ഈ കരാർ ലഭിച്ചതെന്ന് ടി.കെ.ദേവകുമാർ പറഞ്ഞു. ഇതോടൊപ്പം ചെന്നൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് 50 ലക്ഷം രൂപയുടെ ക്രിക്കറ്റ് മാറ്റിന്റെ കരാറും ലഭിച്ചു.
കയറിനും കയറുൽപ്പന്നങ്ങൾക്കും വിപണന സാദ്ധ്യതയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും വിപണനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |