ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമ്മു. എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയിൽ സുധാ മൂർത്തിയുടെ സാന്നിദ്ധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
2006ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച സുധാ മൂർത്തി ഇൻഫോസിസ് കമ്പനി സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണുമാണ്. 2023 ഇവർക്ക് പത്മഭൂഷണും ലഭിച്ചിരുന്നു.
ഒരു കമ്പ്യൂട്ടർ എഞ്ചിനിയറായാണ് സുധാ മൂർത്തി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് കമ്പനിയിൽ (ടെൽകോ) കമ്പ്യൂട്ടർ എഞ്ചിനിയറായ ആദ്യ വനിതകൂടിയാണ് സുധാ മൂർത്തി. അക്ഷതയും രോഹനും മക്കളാണ്. 1996 ൽ ഇൻഫോസിസ് ഫൗണ്ടേഷൻ ആരംഭിച്ചു. ബംഗളൂരു യൂണിവേഴ്സിറ്റിയിലെ പിജി സെന്ററിൽ വിസിറ്റിംഗ് പ്രോഫെസ്സറായി ജോലി നോക്കി. ക്രൈസ്റ്റ് കോളേജിലും സുധ പഠിപ്പിച്ചിരുന്നു. ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപെഴ്സൺ, ഗേറ്റ്സ് ഫൗണ്ടേഷൻ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. രണ്ട് സിനിമകളിൽ അഭിനയിച്ചു.
ബാല്യകാല ജീവിതവും അനുഭവങ്ങളും സുധയുടെ ആദ്യ കൃതിയായ 'ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മതർ ടു റീഡ് ആൻഡ് റൈറ്റ്' ' എന്ന കൃതിക്ക് സഹായകമായി. 2 യാത്രാവിവരണങ്ങൾ, 6 നോവലുകൾ, 3 വിദ്യാഭ്യാസ സംബന്ധമായ പുസ്തകങ്ങൾ തുങ്ങിയവ രചിച്ചു. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹയാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |