കോഴിക്കോട്: തൃശൂരിൽ തന്നെ പാർട്ടി നിയോഗിച്ചത് ബി.ജെ.പിയുടെ വെല്ലുവിളി നേരിടാനാണെന്ന് കെ.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയെ മൂന്നാം സ്ഥാനത്താക്കുകയും സീറ്റ് നില നിർത്തുകയുമാണ് ലക്ഷ്യം. വർഗീയതയ്ക്കെതിരായ ഗ്യാരണ്ടിയാണ് എനിക്ക് നൽകാനുള്ളത്. തൃശൂരിൽ മത്സരിക്കണമെന്ന് മൂന്നു മാസം മുമ്പേ സിറ്റിംഗ് എം.പി ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടിരുന്നു. സഹോദരി ബി.ജെ.പിയിൽ പോയതിനെക്കുറിച്ച് പറയേണ്ടത് കഴിഞ്ഞ ദിവസം പറഞ്ഞു. ഇനിയും പറഞ്ഞ് അവരെ വലുതാക്കാനില്ല. കെ. കരുണാകരനെ സംഘികൾക്ക് വിട്ടുനൽകില്ല. കരുണാകരൻ കോൺഗ്രസിന്റെ സ്വത്താണ്. അദ്ദേഹത്തിന്റെ ആത്മാവിനെ പോലും സംഘി പതാക പുതപ്പിക്കാൻ അനുവദിക്കില്ല. കരുണാകരന്റെ ചിത്രം സംഘികൾക്ക് ഉപയോഗിക്കാനുള്ള അവസരമുണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കുമറിയാം. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണത്തിൽ കരുണാകരന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നില്ല. ഷാഫി പറമ്പിൽ വടകരയിലെ മികച്ച സ്ഥാനാർത്ഥിയാണ്. ഷാഫി മത്സരിക്കുന്നതിനാൽ ശൈലജയ്ക്ക് ഡൽഹിയിലേക്ക് പോകേണ്ടിവരില്ല. ഷാഫി ജയിച്ചാൽ പാലക്കാട് നിയമസഭ സീറ്റ് നിലനിറുത്താനുള്ള കരുത്ത് അവിടത്തെ യു.ഡി.എഫിനുണ്ടെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |