മാനന്തവാടി: പയ്യമ്പള്ളിയിൽ വന്യജീവിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പയ്യമ്പള്ളി അടിയ കോളനിയിലെ സുകുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
പുലിയാണ് സുകുവിനെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം വനംവകുപ്പ് സ്ഥീരികരിച്ചിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും കടുവയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി വ്യാപക തെരച്ചിൽ നടത്തി.
കണ്ടപ്പുനം സ്വദേശി പാനികുളങ്ങര ജോസഫ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുംവഴിയാണ് മന്ദംചേരി ടൗണിന് സമീപത്ത് വച്ച് കടുവ മലയോര ഹൈവേ മുറിച്ചു കടക്കുന്നത് കണ്ടത്. തുടർന്ന് കടുവ മന്ദംചേരി മുത്തപ്പൻ ക്ഷേത്ര പരിസരത്തേക്ക് ഓടിപ്പോയെന്ന് ജോസഫ് പറഞ്ഞിരുന്നു. അതേസമയം, വന്യമൃഗാക്രമണം കൂടിവരുന്ന സാഹചര്യത്തിൽ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനംമന്ത്രിമാർ ഇന്ന് ബന്ദിപ്പൂരിൽ യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |