തൃശൂർ: ഇടതുമുന്നണിയിലെ വി.എസ്.സുനിൽകുമാറിനും എൻ.ഡി.എയിലെ നടൻ സുരേഷ്‌ഗോപിക്കും ഒപ്പം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരനും കൊമ്പ് കോർക്കാനിറങ്ങിയതോടെ തൃശൂരിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.
കെ.കരുണാകരന്റെ മകൾ പത്മജ ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് കോൺഗ്രസ് പ്രതിരോധത്തിലായ സ്ഥിതി മറികടക്കാനാണ് മുരളീധരനെ രംഗത്തിറക്കിയത്. ക്രൈസ്തവർ ഉൾപ്പെടെ മതനേതാക്കളുമായി മുരളീധരനുള്ള ബന്ധത്തിലൂടെ ഇതിന് കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. പത്മജയിലൂടെ സ്ത്രീകളുടേത് അടക്കമുള്ള കോൺഗ്രസ് വോട്ടുകൾ നേടാനുള്ള ബി.ജെ.പി തന്ത്രത്തെ ചെറുക്കാനുമായേക്കും. പത്മജ പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസിലെ തൊഴുത്തിൽക്കുത്തും മറ്റുമാകും അവർ പറയുന്നത് ഇതിനെ ചെറുക്കാൻ മുരളീധരനെക്കൊണ്ടേ കഴിയുകയുള്ളൂവെന്ന് കോൺഗ്രസ് കരുതുന്നു.
അധികാരത്തിന് പിന്നാലെ പോകുന്ന പാർട്ടിയാണ് കോൺഗ്രസെന്നും വർഗീയതയ്ക്ക് എതിരെ യഥാർത്ഥ ബദൽ ഇടതുമുന്നണിയെന്നുമാണ് എൽ.ഡി.എഫ് വാദം. വിജയിച്ചാൽ സുരേഷ്ഗോപി കേന്ദ്രമന്ത്രിയാകുമെന്നും തൃശൂരിൽ വികസന വിപ്ളവം കൊണ്ടുവരുമെന്നുമാണ് ബി.ജെ.പി വാഗ്ദാനം.
മുരളീധരൻ- അനുകൂലം
#പ്രവർത്തരിൽ ഉണർവ്
#ഗ്രൂപ്പിസം വലുതായി ബാധിക്കില്ല
#ലീഡറുടെ മകനെന്ന പരിഗണന
#തൃശൂരിന്റെ നാഡിമിടിപ്പറിയാം
#ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ കിട്ടാം
#കൂടുതൽ മുന്നാക്ക സമുദായ വോട്ട് കിട്ടാം
#അടവും തടയും പഠിച്ച നേതാവ്
പ്രതികൂലം
#വേണ്ടത്ര മുന്നൊരുക്കത്തിന് സമയമുണ്ടായില്ല
#കറച്ചുകാലമായി തൃശൂരിൽ സജീവമല്ല
#പത്മജ പാർട്ടി വിട്ടത് ബാധിച്ചേക്കാം
#എതിരാളികളും ശക്തർ
വി.എസ്. സുനിൽകുമാർ-അനുകൂലം
#കൃഷിമന്ത്രിയായിരിക്കെ മികച്ച പ്രവർത്തനം
#ജനകീയൻ, താഴെത്തട്ടിൽ ഇടപെടൽ
#മൂന്ന് തവണ എം.എൽ.എ
പ്രതികൂലം
#പാർട്ടിയിലെ ചില അസ്വാരസ്യങ്ങൾ
#എതിരാളികളും ശക്തർ.
സുരേഷ്ഗോപി- അനുകൂലം
#തൃശൂരിൽ ഏറെക്കാമായി സജീവം.
#നിരവധി പേർക്ക് സഹായം നൽകി.
#രണ്ട് തവണ മോദിയുടെ വരവ്.
#പത്മജയുടെ ബി.ജെ.പി പ്രവേശം
പ്രതികൂലം
#മുരളീധരന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം
#കിരീടവിവാദം പോലുള്ള സംഭവങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |