കൽപ്പറ്റ: ഇന്ത്യ മുന്നണിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ രാഹുൽ ഗാന്ധിയുമായുള്ള മത്സരം ഒഴിവാക്കി സി.പി.ഐ മാറി നിൽക്കട്ടെയെന്ന് എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ.സി .വേണുഗോപാൽ എം പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധി പുതുതായി വന്നു മത്സരിക്കുകയല്ല. വയനാടുമായി അദ്ദേഹത്തിന് ഹൃദയബന്ധമുണ്ട്.കഴിഞ്ഞതവണ സി.പി.ഐ സ്ഥാനാർത്ഥിയ്ക്ക് കുറഞ്ഞ വോട്ട് മാത്രമാണ് ലഭിച്ചത്. ഒരു മത്സരം കാഴ്ച വയ്ക്കാൻ പോലും അവർക്ക് കഴിയില്ല.
ഇലക്ഷൻ കമ്മിഷനിലെ രാജിയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തന്നെ അനിശ്ചിതത്വത്തിലാണ്. കേന്ദ്രസർക്കാർ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്.
സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യ കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പ്രശ്നം പരിഹരിക്കും. കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിന്റെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കെ സിയുടെ മറുപടി. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നടപടി ദൗർഭാഗ്യകരമാണ്. അവരുമായുള്ള ചർച്ചകൾ തുടരും. രാഹുൽഗാന്ധി നടത്തുന്ന ഭാരത് ജേഡോ ന്യായ് യാത്ര ഈ മാസം 17 നാണ് സമാപിക്കുക. അന്ന് പ്രതിപക്ഷ ഐക്യനിരയുടെ ശക്തി വിളിച്ചോതുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |