കൊച്ചി: പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്.ഐ വി.ആർ. റിനീഷിന്റെ മാപ്പപേക്ഷ സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി. എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി 26ലേക്ക് മാറ്റി.
അതിനിടെ രണ്ട് കോടതിഅലക്ഷ്യ ഹർജികൾ കൂടി എസ്.ഐക്കെതിരെ ഫയൽ ചെയ്തു. മോശമായി പെരുമാറിയത് സംബന്ധിച്ചാണിത്.
റിനീഷിനെ സ്ഥലം മാറ്റിയെങ്കിലും ശക്തമായ നടപടി വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
പൊലീസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്ന കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകൻ അക്വിബ് സുഹൈയിലിനോടാണ് എസ്.ഐ മോശമായി പെരുമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |