അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. 480 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ആറ് പാകിസ്ഥാൻ സ്വദേശികൾ പിടിയിലായി. കോസ്റ്റ് ഗാർഡും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും (എൻ സി ബി), ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (എ ടി എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.
അറബിക്കടലിൽ പോർബന്തർ തീരത്തുനിന്ന് 350 കിലോമീറ്റർ അകലെവച്ച് പാക് ബോട്ട് അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ബോട്ടിൽ നടത്തിയ പരിശോധനയിൽ 80 കിലോ മയക്കുമരുന്നും പിടിച്ചെടുത്തു. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലേയ്ക്ക് കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് സംശയം. ഒരുമാസത്തിനിടെ ഗുജറാത്ത് തീരത്ത് നടന്ന ഏറ്റവും വലിയ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |