കൊച്ചി: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും കുടുംബത്തിനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അന്തർധാരയ്ക്കും ധാരണയ്ക്കും പുറമെയാണ് സി.പി.എം, ബി.ജെ.പി നേതാക്കൾ തമ്മിലുള്ള ബിസിനസ് ബന്ധം.
ബി.ജെ.പിയുടെ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് സ്ഥാനാർത്ഥികൾ മികച്ചവരാണെന്നാണ് ഇ.പി.ജയരാജൻ പറയുന്നത്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയോട് ജയരാജന് പ്രത്യേക മമതയുണ്ട്. ജയരാജൻ എൽ.ഡി.എഫ് കൺവീനറാണോ എൻ.ഡി.എ കൺവീനറാണോയെന്ന് സംശയമുണ്ട്. കേരളത്തിലെ സംഘപരിവാറിന്റെ ബി ടീം ക്യാപ്റ്റനാണ് ജയരാജൻ. കളത്തിലിറങ്ങാത്ത ക്യാപ്റ്റനും കോച്ചുമാണ് പിണറായി വിജയൻ.
ദല്ലാൾ നന്ദകുമാറാണ് സി.പി.എം ഇടനിലക്കാരൻ. തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്ത് പലരെയും കാലുമാറ്റാൻ സി.പി.എം ശ്രമിച്ചെങ്കിലും നടന്നില്ല. നന്ദകുമാറുമായി ബന്ധമില്ലെന്ന് പറയാൻ എം.വി.ഗോവിന്ദൻ തയ്യാറാകണം. കേരള സർവകലാശാല യുവജനോത്സവത്തിലെ വിധികർത്താവ് ആത്മഹത്യ ചെയ്തതിന് ഉത്തരവാദി എസ്.എഫ്.ഐ പ്രവർത്തകരാണ്.
എഫ്.സി.ഐ ഗോഡൗണിലെ അരി വിലകൂട്ടി വിറ്റഴിച്ച കേന്ദ്രത്തിന്റെയും മോദിയുടെയും അല്പത്തരമാണ് കേരള അരിയുടെ പേരിലും നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |