തൃശൂർ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ സഹായവുമായി തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. 12 ലക്ഷം രൂപയാണ് നൽകിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി 12 ലക്ഷം രൂപ നൽകുമെന്ന് കേരളപ്പിറവ് ദിനത്തിൽ സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. ആ വാക്കാണ് ഇപ്പോൾ പാലിച്ചിരിക്കുന്നത്.
നെട്ടിശ്ശേരിയിലെ വീട്ടിൽ വച്ചാണ് സുരേഷ് ഗോപി ധനസഹായം നൽകിയത്. ആദ്യഘട്ടത്തിൽ മിഖ, അനീഷ, വീനസ് പോൾ, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, ടീന, റെന, എൽസ, അദ്രിജ എന്നിവർക്കാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയയ്ക്കായി ഒരാൾക്ക് 1,20,000 രൂപയാണ് ചെലവ്.
സർക്കാരിൽ നിന്ന് ശസ്ത്രക്രിയക്കുള്ള പണം ഒരു വർഷത്തിനുള്ളിൽ തിരിച്ചുകിട്ടും. ഇതിൽ വേറെ പത്ത് പേർക്ക് ശസ്ത്രക്രിയ നടത്താൻ സാധിക്കും. 12 ലക്ഷം രൂപ തനിക്ക് തിരിച്ചുവേണ്ടെന്ന് സുരേഷ് ഗോപി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |