സിയോൾ:നെറ്റ്ഫ്ളിക്‌സ് പരമ്പര സ്‌ക്വിഡ് ഗെയിമിലൂടെ ലോകപ്രശസ്‌തനായ ദക്ഷിണ കൊറിയൻ ചലച്ചിത്ര താരം ഒ യിയോംഗ് സുവിന് തടവുശിക്ഷ. അനുമതിയില്ലാതെ ഒരു നടിയെ സ്‌പർശിക്കുകയും നിർബന്ധിച്ച് ചുംബിക്കുകയും ചെയ്‌ത സംഭവത്തിലണ് സുവിനെ എട്ട് മാസത്തെ തടവ്‌ശിക്ഷയ്‌ക്ക് ദക്ഷിണ കൊറിയൻ കോടതി വിധിച്ചത്.
വിചാരണക്കിടയിൽ തനിക്കെതിരായ ആരോപണങ്ങൾ സു നിഷേധിച്ചിരുന്നു. 2017ൽ ഒരു നടിയെ മോശമായ രീതിയിൽ സ്‌പർശിക്കുകയും കൈകളിൽ ചേർത്ത് പിടിച്ച് കവിളിൽ ചുംബിച്ചെന്നുമുള്ളതായിരുന്നു സുവിനെതിരായ ആരോപണം. നടി 2021ൽ പരാതി നൽകി. 2022 ഏപ്രിലിൽ യുവതി മറ്റൊരു പരാതികൂടി നൽകിയതോടെയാണ് ഒ യിയോംഗ് സുവിനെതിരെ അന്വേഷണം ആരംഭിച്ചത്. തടവ്ശിക്ഷയ്‌ക്ക് പുറമെ രണ്ട് വർഷത്തെ സസ്‌പെൻഷനും 40 മണിക്കൂർ നീളുന്ന ബോധവൽക്കരണ ക്ളാസിനും സുവിനെ ശിക്ഷിച്ചു.
2022ൽ സ്‌ക്വിഡ് ഗെയിം പരമ്പരയിൽ മികച്ച സഹനടനുള്ള ഗോൾഡൻ ഗ്‌ളോബ് പുരസ്‌കാരം ഒ യിയോംഗ് സുവിന് ലഭിച്ചിരുന്നു. സു കുറ്റാരോപിതനായതോടെ അദ്ദേഹം അഭിനയിച്ച കൊറിയൻ സാംസ്‌കാരിക വകുപ്പിന്റെ പരസ്യം സർക്കാർ പിൻവലിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |