ആലപ്പുഴ: ശുചിത്വ ക്യാമ്പയിനും സ്ക്വാഡ് പ്രവർത്തനവും നിരന്തര നിരീക്ഷണവും കൊണ്ട് നേടിയെടുത്ത ആലപ്പുഴയുടെ ശുചിത്വ നഗരഖ്യാതിക്ക് അപമാനമായി വീണ്ടും മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. നഗരത്തിന്റെ ഉൾപ്രദേശങ്ങളിൽ വിവിധ കോണുകളിലാണ് അടുക്കള മാലിന്യം ഉൾപ്പടെ പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുന്നത്. ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റാനുള്ള സൗകര്യം നഗരത്തിലെ ഒട്ടുമിക്ക വീടുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ പ്രധാന കേന്ദ്രങ്ങളിൽ എയ്റോബിക് യൂണിറ്റുകളും പ്രവർത്തിക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിന് ഹരിതകർമ്മ സേനയും എത്തുന്നുണ്ട്. എന്നിട്ടും ചെറിയൊരു ശതമാനം നഗരവാസികളുടെ മനോഭാവത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
നഗരത്തിൽ (2023ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് പ്രകാരം)
മാലിന്യം തരം തിരിച്ച് നൽകുന്ന വീടുകൾ: 45000 (91.36%)
സർക്കാർ സ്ഥാപനങ്ങൾ: 550 (91.36%)
വാണിജ്യ സ്ഥാപനങ്ങൾ: 6714 (90.05%)
സ്ക്വാഡ് ശക്തമാക്കണം
മുമ്പ് രാത്രിയും പകലും മാലിന്യം നിക്ഷേപകരെ കൈയോടെ പിടികൂടാൻ നഗരത്തിൽ വിവിധ സ്ക്വാഡുകൾ പ്രവർത്തിച്ചിരുന്നു. ഇവയുടെ പ്രവർത്തനം നിലച്ചത് പലയിടങ്ങളിലും വീണ്ടും മാലിന്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നു.
.......
''ആളൊഴിഞ്ഞ ഇടവഴികൾ നോക്കി മാലിന്യം നിക്ഷേപിക്കുകയാണ്. ഇത് നാട്ടുകാർക്ക് തലവേദനയാകുന്നു.
-സീവ്യൂ വാർഡ് നിവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |