ടെൽ അവീവ്: ഇസ്രായേൽ പൗരൻമാർക്ക് പ്രവേശനം നിഷേധിച്ച രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്. എക്സിലൂടെയാണ് രാജ്യങ്ങളുടെ വിവരങ്ങൾ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. അൾജീരിയ, ബംഗ്ലാദേശ്, ബ്രൂണായി, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലെബനൻ, ലിബിയ, പാകിസ്ഥാൻ, സൗദി അറേബ്യ, യെമൻ എന്നീ രാജ്യങ്ങളിലേക്കുളള ഇസ്രായേൽ പൗരൻമാരുടെ പ്രവേശനമാണ് തടഞ്ഞിരിക്കുന്നത്.
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെഎക്സ് പോസ്റ്റിനോട് ഇതിനകം തന്നെ ഇസ്രായേൽ പ്രതികരിച്ചിട്ടുണ്ട്. ഞങ്ങൾ നല്ലവരാണെന്നാണ് പ്രതികരണം. ഇസ്രായേലിന്റെ നിയമപ്രകാരം ലെബനൻ, സിറിയ, ഇറാഖ്, യെമൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെ ശത്രു രാജ്യങ്ങളായി കണക്കാക്കണമെന്നാണ്. അതിനാൽ തന്നെ രാജ്യത്തെ പൗരൻമാർ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഇസ്രായേലികൾക്ക് വിസയില്ലാതെ പോകാൻ പറ്റുന്ന ഒരേയൊരു മദ്ധ്യേഷ്യൻ രാജ്യം യുണൈറ്റഡ് അറബ് എമിറേറ്റ്സാണ്.ഇതിനകം തന്നെ ഇസ്രായേലിന്റെ പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
We’re good pic.twitter.com/GmiwEzZGck
— Israel ישראל 🇮🇱 (@Israel) March 14, 2024
ഓ
അതേസമയം, 2024ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇസ്രായേൽ പൗരൻമാർക്ക് 171ഓളം രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാവുന്നതാണ്. അതിനാൽ തന്നെ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം ഇസ്രായേൽ പാസ്‌പോർട്ടിന് ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നും 20-ാം സ്ഥാനമാണുളളത്. ലാറ്റിൻ അമേരിക്കയിലേക്കും വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇസ്രായേൽ പൗരൻമാർക്ക് വിസയില്ലാതെ പോകാം. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ഇസ്രായേൽ പൗരൻമാർക്ക് വിസ നിർബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |