കേളകം: കേളകം പഞ്ചായത്തിലെ അടക്കാത്തോട് നാരങ്ങാത്തട്ടിൽ ഇന്നലെയും കടുവ ഇറങ്ങിയെങ്കിലും മയക്കുവെടിവെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം വിജയിച്ചില്ല.
രാവിലെ പത്തര മണിയോടെ ചിറക്കുഴി ബാബുവിന്റെ റബർ തോട്ടത്തിന് സമീപമാണ് കടുവയെ കണ്ടത്.
ശനിയാഴ്ച ഉച്ചയോടെ അടക്കാത്തോട് കരിയംകാപ്പിൽ കടുവയെ കണ്ടതിന്റെ ഭീതിയൊഴിയും മുമ്പാണ് തൊട്ടടുത്ത പ്രദേശമായ നാരങ്ങാത്തട്ടിലും കടുവയെ കണ്ടത്.
കണ്ണൂർ ഡി.എഫ്.ഒ എസ്.വൈശാഖിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കടുവയെ മയക്കുവെടിവെച്ച് പിടിക്കാൻ വയനാട് വൈത്തിരിയിലെ വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസും സംഘവും വൈകിട്ട് 5.30 ഓടെ സ്ഥലത്തെത്തിയെങ്കിലും കാട്ടിൽ ഒളിച്ച കടുവയെ കണ്ടെത്താനായില്ല. രാത്രി 8 മണിയായിട്ടും ദൗത്യം വിജയിച്ചില്ല. ദൗത്യം ഇന്നുരാവിലെ വീണ്ടും തുടരുമെന്ന് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |