ന്യൂഡൽഹി : ഡ്രഡ്ജർ ഇടപാടിൽ മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെയുള്ള വിജിലൻസ് അന്വേഷണം നീളുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി. എത്ര തവണയാണ് സമയം നീട്ടുന്നതെന്ന് ജസ്റ്റിസ് അഭയ് എസ്. ഓക അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിർണായകമായ ചില രേഖകൾ കണ്ടെത്തണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചപ്പോഴാണ് പ്രതികരണം. സമയം ആവശ്യപ്പെട്ടതോടെ ഒരു മാസം അനുവദിച്ചു. അന്വേഷണം പൂർത്തിയാക്കി അടുത്തമാസം 19നകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 26ന് പരിഗണിക്കും. ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജേക്കബ് തോമസിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. ജേക്കബ് തോമസ് പോർട്ട് ഡയറക്ടറായിരിക്കെ, ടെക്നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിന് ഒത്താശ ചെയ്തെന്നാണ് വിജിലിൻസ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |