ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ട് വിഷയം സുപ്രീംകോടതി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയുമായി വാക്കുതർക്കമുണ്ടായി. പൗരന്മാർ അറിയാതെയാണ് ബോണ്ടുമായി ബന്ധപ്പെട്ട ഉത്തരവുകളെന്ന് മാത്യൂസ് പറഞ്ഞതാണ് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്. നയപരമായ വിഷയത്തിൽ കോടതി ഇടപെടാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞു. അഭിഭാഷകൻ ശബ്ദം കൂട്ടി സംസാരിച്ചതോടെ, ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സഞ്ജീവ് ഖന്ന എന്നിവരും അതൃപ്തി രേഖപ്പെടുത്തി. കോടതിയിൽ ഇത്ര ശബ്ദമുയർത്തരുതെന്നും അപേക്ഷ സമർപ്പിക്കാനുണ്ടെങ്കിൽ അത് ചെയ്യൂവെന്നും പറഞ്ഞു. എന്നിട്ടും പിൻമാറാൻ മാത്യൂസ് തയ്യാറാകാത്തതോടെ, കോടതിയലക്ഷ്യനടപടി വേണമോയെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു. ഇതോടെയാണ് അഭിഭാഷകൻ തണുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |