ന്യൂഡൽഹി: ഗുസ്‌തിഫെഡറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പിരിച്ചുവിട്ടു. ഇതോടെ ലൈംഗിക ആരോപണ വിധേയനായ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ അനുയായി സഞ്ജയ് സിംഗിന്റെ വരുതിയിലാകും കാര്യങ്ങൾ.
ഗുസ്‌തി ഫെഡറേഷനിൽ ലൈംഗികാതിക്രമങ്ങൾ തടയാനും പരാതികൾ പരിഹരിക്കാനും ഒരു സേഫ്‌ഗാർഡിംഗ് കമ്മിറ്റി ഓഫീസറെ നിയമിക്കാൻ ഐ.ഒ.എ നിർദ്ദേശം നൽകി.
സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ മരവിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബർ 23 നാണ് ഭൂപേന്ദർ സിംഗ് ബജ്‌വയുടെ നേതൃത്വത്തിൽ മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. അഡ്ഹോക് കമ്മിറ്റി ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ് സെലക്ഷൻ ട്രയൽസ് പൂർത്തിയാക്കിയിരുന്നു. ബ്രിജ്ഭൂഷൺ സിംഗിനെതിരെ പ്രതിഷേധിച്ച പ്രമുഖ താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും യോഗ്യത നേടുകയും ചെയ്‌തു. ഇതിനിടെ ആഗോള സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് ഗുസ്‌തി ഫെഡറേഷന് ഏർപ്പെടുത്തിയ സസ്‌പെൻഷനും പിൻവലിച്ചു.
അധികാരം തിരിച്ചു ലഭിച്ചത് വ്യക്തിപരമായി ആശ്വാസമാണെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. ഇനി ഗുസ്തി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പാരീസ് ഒളിമ്പിക്സിനായി തയ്യാറെടുക്കാനും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |