ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബീഹാറിൽ എൻഡിഎ മുന്നണിക്ക് തിരിച്ചടി. കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നരേന്ദ്ര മോദി മന്ത്രി സഭയിൽ നിന്ന് രാജിവച്ചു. രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടി (ആർഎൽജെപി) നേതാവാണ് പശുപതി പരസ്. ബീഹാറിലെ സീറ്റ് വിഭജന തർക്കമാണ് രാജിയ്ക്ക് കാരണമെന്നാണ് സൂചന. ആർഎൽജെപിക്ക് ഒരു സീറ്റ് പോലും നൽകിയിരുന്നില്ല.
'ബീഹാറിലെ എൻഡിഎ സഖ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ട്. ഞാനും എന്റെ പാർട്ടിയും അനീതി നേരിട്ടു. അതിനാൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ്' - പശുപതി പറഞ്ഞു. ബീഹാറിൽ എൻഡിഎ ലോക്‌സഭ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ ആർഎൽജെപിയെ തഴഞ്ഞിരുന്നു. 40 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി 17, ജനതാദൾ (യു) 16, ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 5, ഹിന്ദുസ്ഥാനി അവാം മോർച്ച 1, രാഷ്ട്രീയ ലോക് മഞ്ച് 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |