കൽപ്പറ്റ: കേരളത്തിൽ ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടിന്റെ ഇപ്പോഴത്തെ ഇടനിലക്കാരൻ മുൻ എം.എൽ.എ എസ്. രാജേന്ദ്രനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. അതാണ് കഴിഞ്ഞ ദിവസം എസ് രാജേന്ദ്രൻ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറെ കണ്ടതിലൂടെ വ്യക്തമായത്.
എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തനി എൻ.ഡി.എ കൺവീനറുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ബിസിനസ് പങ്കാളിത്തത്തോടെ തുടങ്ങിയ ബന്ധം രാഷ്ട്രീയ ബന്ധമായി മാറിയിരിക്കുകയാണ്.ഇ.പി ജയരാജൻ നാല് ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു . സി പി എം ഔദ്യോഗികമായി ഈ പ്രസ്താവനകളെ തള്ളിപ്പറഞ്ഞിട്ടില്ല. ലാവ് ലിൻ കേസ് 38 തവണ മാറ്റിയതും, പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ജയിലിലായിട്ടും മുഖ്യമന്ത്രിയെ അന്വേഷണസംഘം വിളിച്ചുവരുത്താത്തതും, സുരേന്ദ്രന്റ കോഴക്കേസ് ആവിയായതുമെല്ലാം ഈ അന്തർധാര കൊണ്ടാണ്.. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാതെ സംരക്ഷക വേഷം ധരിച്ചിറങ്ങുന്ന കാരണഭൂതനെ ജനങ്ങൾ തിരിച്ചറിയും. പൗരത്വ ഭേദഗതി വിഷയത്തിൽ തന്റെ യാത്രകളിലുടനീളം രാഹുൽഗാന്ധി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |