തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ വെപ്രാളങ്ങളിൽ നിന്ന് സ്വസ്ഥതയുടെ അവധിക്കാലത്തേക്ക് വിദ്യാർത്ഥികൾ. മാർച്ച് നാലിന് ആരംഭിച്ച വിശ്രമരഹിതമായ പരീക്ഷാ ദിനങ്ങൾക്ക് ഇന്ന് വിരാമം. ഫലം വരും വരെ ഉത്കണ്ഠയുണ്ടാവുമെങ്കിലും രണ്ടു മാസത്തേക്ക് പഠനവും പരീക്ഷയുമില്ലെന്ന ആശ്വാസത്തിലാണ് കുട്ടികൾക്ക് പുറമേ രക്ഷിതാക്കളും അദ്ധ്യാപകരും.
പതിവുപോലെ പരീക്ഷയുടെ അവസാന ദിനം ആഹ്ളാദാരവങ്ങളിലാവും കുട്ടികൾ. പരീക്ഷാ ഹാളുകൾ വിട്ടിറങ്ങുമ്പോൾ സൗഹൃദവും ആഹ്ളാദവും പങ്കിടും. എസ്.എസ്.എൽ.സിക്ക് 2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അദ്ധ്യാപകരാണ് മൂല്യനിർണയം നടത്തുന്നത്. മേയ് രണ്ടാംവാരം ഫലം പ്രസിദ്ധീകരിക്കും.
എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതു
പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം, വീ ഹെൽപ്പ് എന്ന ടോൾഫ്രീ ടെലിഫോൺ സഹായ കേന്ദ്രം സജ്ജമാക്കിയിരുന്നു. ഫെബ്രുവരി 22 ന് ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |