ഇരിങ്ങാലക്കുട: ഒരേസമയം ഗുരുവും സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു ഇന്നസെന്റെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. നടൻ ഇന്നസെന്റിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഓർമ്മകളിൽ ഇന്നസെന്റ് അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്നസെന്റുമായുള്ള ഫോൺ സംഭാഷണങ്ങളിൽ നിന്നുമായിരുന്നു തന്റെ ഒരു ദിവസം ആരംഭിക്കാറുള്ളത്. ഇന്നസെന്റില്ലാതെ ഒരു വർഷം കടന്നുപോയെന്ന് വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ ദിവസം കുടുംബത്തോടപ്പം ഇന്നസെന്റിന്റെ വസതിയിലെത്തി ഭാര്യയോടും മകനോടും സംസാരിക്കുമ്പോൾ പോലും അടുത്ത മുറിയിൽ ഇന്നസെന്റ് ഉണ്ടെന്ന തോന്നലായിരുന്നു.
ഇരിങ്ങാലക്കുടയെ ഏറ്റവും അധികം ലോകത്തിനു പരിചയപ്പെടുത്തിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു
അദ്ധ്യക്ഷത വഹിച്ച് പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക രംഗത്തിന്റെ പരിച്ഛേദമായിരുന്നു സിനിമകളിൽ ഇന്നസെന്റ് അവതരിപ്പിച്ചിരുന്നത് മന്ത്രി ചൂണ്ടിക്കാട്ടി. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനം ഇന്നസെന്റിന്റെ പത്‌നി ആലീസ് ഉദ്ഘാടനം ചെയ്തു.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ കമൽ, വി.കെ. ശ്രീരാമൻ, ഇടവേള ബാബു, ഗായത്രി വർഷ, സിജി പ്രദിപ്, അശോകൻ ചരുവിൽ, പ്രൊഫ കെ.യു. അരുണൻ, പ്രേംലാൽ, സിബി. കെ. തോമസ് എന്നിവരും, ഇന്നസിന്റെ മകൻ സോണറ്റ്, ഭാര്യ രശ്മി, പേരക്കുട്ടികളായ ഇന്നസെന്റ് ജൂനിയർ, അന്ന എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |