വാഷിംഗ്ടൺ: കാലിഫോർണിയയിലെ ജയിലുകളിൽ വാർഡൻമാർ ക്ലീൻ ഷേവ് നിർബന്ധമായും ചെയ്യണമെന്ന ചട്ടം നിർത്തലാക്കണമെന്ന് സാക്രമെന്ററോയിലെ യുഎസ് ജില്ലാ കോടതിയോട് ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ്. ഇത് മുസ്ലീം, സിഖ് മതവിഭാഗത്തിലുളള ഉദ്യോഗസ്ഥരുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുളളതാണെന്നും വിവേചനത്തിന് തുല്യമാണെന്നും നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടി. കാലിഫോർണിയയിലെ പുനരധിവാസ വകുപ്പിലെ ഏതാനും ചില ഉദ്യോഗസ്ഥർക്ക് ക്ലീൻ ഷേവ് ചെയ്യാത്തിനാൽ താമസ സൗകര്യം ലഭിച്ചിരുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നീതിന്യായ വകുപ്പ് പരാതി നൽകിയിരുന്നു.
ഉദ്യോഗസ്ഥർക്ക് മതപരമായി താടി വളർത്തുന്നതിനുളള അവകാശം താൽക്കാലികമായി നൽകണമെന്നാണ് നീതിന്യായ വകുപ്പിന്റെ ആവശ്യം.സിഖുകാരും മുസ്ലീം വിഭാഗവും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ജോലിക്കായി മതപരമായ കാര്യങ്ങൾ ഹനിക്കാനുളള അവസരമുണ്ടാക്കരുതെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറൽ ക്രിസ്റ്റിയൻ ക്ലർക്കിന്റെ പ്രസ്താവനയിൽ പറയുന്നത്. മതപരമായ സ്വാതന്ത്ര്യവും അതിനനുയോജ്യമായ താമസസൗകര്യവും ഉദ്യോഗസ്ഥർക്ക് ഒരുക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. അതിനാൽ തന്നെ ജോലിയിടങ്ങളിൽ ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൊവിഡ് മഹാമാരി സമയത്ത് രാജ്യത്ത് പുറത്തിറങ്ങിയ നിയമപ്രകാരം ഗാർഡുകൾ ഉൾപ്പടെയുളള ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് നിർബന്ധമായും ചെയ്യണമെന്നോ ടൈറ്റ് ഫിറ്റിംഗ് റെസ്പിറേറ്ററുകൾ ധരിക്കണമെന്നോ നിയമം കർശനമല്ലായിരുന്നു. അതേസമയം, പുനരധിവാസ വകുപ്പ് അധികൃതരും പ്രതികരണവുമായി രംഗത്തെത്തി. എല്ലാ ഉദ്യോഗസ്ഥരെയും മതപരമായി ബഹുമാനിക്കുന്നുണ്ടെന്നും അവർക്ക് അനുയോജ്യമായ താമസസൗകര്യങ്ങൾ നൽകുന്നുണ്ടെന്നും നിയമപരമായി യാതൊരു തടസവുമില്ലെന്നും വക്താവായ മേരി സിജിമെനെസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ജയിലിന്റെയും മറ്റുപ്രവർത്തനങ്ങളുടെയും സുരക്ഷയ്ക്കായി ടൈറ്റ് ഫിറ്റിംഗ് റെസ്പിറേറ്ററുകൾ അത്യാവശ്യമാണെന്നും ഇത് നിയമത്തിന് അനുസൃതമാണെന്നും പറയുന്നു. ഇത് കോടതി അംഗീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് മേരി സിജിമെനെസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |