ജയ്പൂർ: സഹോദരന്റെ രണ്ടരവയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ ഇരുപത്തിയൊന്നുകാരി പിടിയിൽ. രാജസ്ഥാനിലെ ചുരു ജില്ലയിലെ മായ പരീക്ക് ആണ് പിടിയിലായത്. കാമുകനെ കാണുന്നത് സഹോദരൻ വിലക്കിയതാണ് അരും കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുട്ടിയെ വാട്ടർ ടാങ്കിനുള്ളിലിട്ട്, ടാങ്ക് അടച്ചുവയ്ക്കുകയായിരുന്നു. കുട്ടി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ടാങ്ക് തുറന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോൽ കൂനയ്ക്കുള്ളിൽ ഒളിപ്പിച്ചു.
കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം വൈക്കോൽ കൂനയ്ക്കുള്ളിൽ കണ്ടെത്തുകയും യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൊല നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |