കാസർകോട്: പട്ടാപ്പകൽ അരക്കോടി രൂപ കവർന്നു. കാസർകോട് ഉപ്പളയിൽ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണമാണ് കവർന്നത്. 50 ലക്ഷം രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥനും ഡ്രെെവറും എടിഎമ്മിൽ പണം നിറയ്ക്കുന്ന സമയത്ത് പണം അടങ്ങിയ പെട്ടി വാഹനത്തിലെ ഗ്ലാസ് പൊട്ടിച്ച് എടുക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം നടന്നത്.
സ്വകാര്യ കമ്പനിയുടെ വാഹനത്തിലാണ് മോഷണം നടന്നത്. വാഹനം നിർത്തിയ ശേഷം സമീപത്തെ എടിഎമ്മിൽ ജീവനക്കാർ പണം നിറക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തി മോഷ്ടാവ് ഗ്ലാസ് തകർത്ത് പണമടങ്ങിയ ബോക്സുമായി സ്ഥലം വിടുകയായിരുന്നു. വാഹനത്തിന്റെ സീറ്റിലായിരുന്നു ബോക്സുണ്ടായിരുന്നത്. സംഭവസമയത്ത് ജീവനക്കാരനും ഡ്രെെവറും മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ സമീപത്തെ എടിഎമ്മിലായിരുന്നു. സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |