SignIn
Kerala Kaumudi Online
Saturday, 27 April 2024 12.30 PM IST

ഒപ്പത്തിനൊപ്പം മുന്നേറാൻ മുന്നണികൾ

general

ബാലരാമപുരം: വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചാരണവേദിയാവുകയാണ് തിരുവനന്തപുരം നിയോജക മണ്ഡലം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ആർക്കൊപ്പമെന്നതും ഒരു ചോദ്യമായി ഉയരുന്നുണ്ട്. സിറ്റിംഗ് എം.പിയെ വീഴ്ത്താനുള്ള പെടാപ്പാടിലാണ് ബി.ജെ.പിയും എൽ.ഡി.എഫും. ഇത്തവണ ചരിത്രം ആവർത്തിക്കില്ലെന്ന പ്രചാരണത്തിൽ വോട്ടർമാരെ തന്ത്രപൂർവം കൈയിലെടുക്കാനുള്ള ശ്രമവും ബി.ജെ.പി കേന്ദ്രങ്ങൾ ആരംഭിച്ചു. പൗരത്വബില്ലിൽ ഇടതുവലതു മുന്നണികളുടെ ശക്തമായ പ്രചാരണവും മുസ്ലീംവോട്ടുകൾ ആർക്കൊപ്പം ചേരുമെന്ന ആശങ്കയും മുന്നണിക്കുണ്ട്. നെയ്യാറ്റിൻകരയിൽ മാദ്ധ്യമപ്രവർത്തകരുടെ മുഖാമുഖം പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. തിരുവനന്തപുരത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം ടേം എം.പിയായിരുന്നിട്ടും ശശി തരൂർ ഒന്നും ചെയ്തില്ലെന്ന് തിരുവനന്തപുരം ലോക്സഭാ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പൊഴിയൂരിലെ തീരശോഷണ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബന്ധപ്പെട്ട കേന്ദ്ര എക്സ്പേർട്ടുകളുമായി സംസാരിക്കുകയും ആവശ്യമായ നടപടി കൈക്കൊള്ളുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു വിജ്ഞാന നഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 29ന് നെയ്യാറ്റിൻകര മണ്ഡലത്തിൽ നടക്കുന്ന പര്യടനത്തിൽ ജനങ്ങളെ നേരിൽ കാണും.
കോവളം മണ്ഡലത്തിൽ പഞ്ചായത്ത് പര്യടനങ്ങളിൽ പങ്കെടുത്ത് പന്ന്യൻ രവീന്ദ്രൻ. ഇടതിന്റെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ സി.പി.എം- സി.പി.ഐ നേതാക്കൾ ഒരുമിച്ചായിരുന്നു വോട്ടർമാരെ നേരിൽ കണ്ടത്. തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, നെയ്യാറ്റിൻകര, പാറശാല, കോവളം തുടങ്ങിയ മണ്ഡലങ്ങളിലാണ് പന്ന്യന്റെ പര്യടനം പുരോഗമിക്കുന്നത്. ഈ മണ്ഡലങ്ങളിൽ തദ്ദേശപഞ്ചായത്തുകളിൽ വോട്ട് ശതമാനം എൽ.ഡി.എഫിനൊപ്പമെന്നതും അനുകൂല ഘടകമാണ്. വരുന്ന മൂന്ന് ദിവസങ്ങളിൽ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടർമാരെ പന്ന്യൻ രവീന്ദ്രൻ നേരിൽക്കാണും. ബി.ജെ.പി – എൽ.ഡി.എഫ് മുന്നണികൾ പ്രചാരണം ശക്തമാക്കിയതോടെ തരൂരിനെ കൂടുതൽ സമയം മണ്ഡലത്തിലെത്തിച്ച് കോൺഗ്രസും ഒപ്പത്തിനൊപ്പം മണ്ഡലപര്യടനം സജീവമാവുക്കുകയാണ്. വിവിധ ജില്ലയിൽ നിന്നുള്ള കെ.പി.സി.സി നേതാക്കളും ഘടകകക്ഷികളും തരൂരിനുവേണ്ടി ശക്തമായി കളത്തിലുണ്ട്. വാക്‌പോര് മുറുകിയതോടെ പ്രകടനപത്രിക ഉടൻ പുറത്തിറക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. കാഞ്ഞിരംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ശശിതരൂരിന് പ്രവർത്തകർ വേദിയിലേക്ക് ആവേശോജ്ജ്വല സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് തങ്കരാജ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ, എം.വിൻസെന്റ് എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ കോളിയൂർ ദിവാകരൻ നായർ, കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കരുംകുളം വിജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. ലെനിൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് ആ‍ർ. ശിവകുമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സരസദാസ്, ജോണി, ഫ്രീഡാ സൈമൺ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കാഞ്ഞിരംകുളം ശരത്കുമാർ, താരാസിംഗ്, അശോക് കുമാർ, ജി.കെ. പ്രദീപ്കുമാർ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ജയൻ, നന്ദു എസ്. ബാബു, സിസിലറ്റ് ബായി, ജയചന്ദ്രൻ, മഹിളാ കോൺഗ്രസ് നേതാക്കളായ സരസി കുട്ടപ്പൻ, ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ വി.ബി അനിൽകുമാർ, ചന്ദ്രൻ, മരിയ ലില്ലി, ദിലീപ്കുമാർ, ലൗലി റോസ്, മണ്ഡലം ബ്ലോക്ക് ബൂത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.