അടൂർ: നിരാലംബർക്ക് വീടൊരുക്കി കാരുണ്യത്തിന്റെ തണലാവുകയാണ് ഫാ. ഡോ. റിഞ്ചു. പി കോശി. സുമനസുകളുടെ സാമ്പത്തിക സഹായത്തോടെ അദ്ദേഹം നടത്തിവരുന്ന സാമൂഹിക പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി നിരവധിപേർ ഒപ്പമുണ്ട്. നാൽപത്തിയാറാമത്തെ വീടാണ് ഇപ്പോൾ പൂർത്തിയായത്. വീട് നിർമ്മിച്ചു നൽകണമെന്ന് ആഭ്യർത്ഥിച്ച് നിർദ്ധനരായ നിരവധി പേർ നൽകിയ അപേക്ഷകൾ റിഞ്ചുവിന്റെ കൈവശമുണ്ട്. 62 വീടുകൾ ഇതുവരെ നിർമ്മിച്ചുനൽകി. നൂറിലേറെ വീടുകളുടെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ്. ജാതിമതഭേദമെന്യേ അർഹരായവർക്ക് തുടർന്നും വീടൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
അടൂർ മണക്കല സ്വദേശിയായ റിഞ്ചു കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും പത്തനാപുരം മാക്കുളം ഹെർമോൻ ഓർത്തഡോക്‌സ് പള്ളി വികാരിയുമാണ്.
പെരിങ്ങിനാട് സ്വദേശിയായ സൂര്യയ്ക്കും കുടുംബത്തിനുമാണ് ഏറ്റവും ഒടുവിൽ വീട് നൽകിയത്.
അപകടത്തിൽ പരിക്കേറ്റ് അവശനിലയിലായ ഭർത്താവിനും ബുദ്ധിമാന്ദ്യമുള്ള രണ്ട് ആൺകുട്ടികൾക്കുമൊപ്പം കഴിയുകയാണ് സൂര്യ.
6.5 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |