പറവൂർ: തോടുകളിലേയ്ക്ക് മാലിന്യം ഒഴുക്കിയ വടക്കേക്കര പഞ്ചായത്തിലെ ഒറവൻതുരുത്തിൽ പ്രവർത്തിച്ചിരുന്ന ചെമ്മീൻ പീലിംഗ്ഷെഡ് പൊലീസ് അടച്ചുപൂട്ടി. നിരവധി പരാതി നൽകിയിട്ടും പരിഹാരം ഇല്ലാത്തതിനെ തുടർന്ന് സമീപവാസിയായ പൂമിലിൽ അഡ്വ. സുകേശൻ ഷെഡ്ഡിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതോടെയാണ് പൊലീസ് ഇടപെടൽ. മതിയായ സൗകര്യങ്ങൾ വരുത്തിയശേഷം പഞ്ചായത്ത് ലൈസൻസോടെ പ്രവർത്തിച്ചാൽ മതിയെന്ന് പീലിംഗ് ഷെഡ് ഉടമയോട് പൊലീസ് നിർദേശിച്ചു. രണ്ട് വർഷമായി സ്ഥാപനത്തിലെ മലിനജലവും അഴുക്കും തോട്ടിലേക്ക് ഒഴുക്കുന്നുവെന്നായിരുന്നു പരാതി. തോടുകളിൽ മലിനജലം കെട്ടികിടക്കുന്നത് ദുർഗന്ധത്തിനും കാരണമായി. സുകേശൻ സമരത്തിന് നാട്ടുകാരുടെ വലിയ പിന്തുണയാണ് ഉണ്ടായത്. പലതവണ ഉടമയോട് ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാത്തതുകൊണ്ടാണ് സത്യഗ്രഹസമരം നടത്തേണ്ടിവന്നതെന്ന് സുകേശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |