ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് രാജ്യത്തിന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസംഗം. തുടർന്ന് രാമനാഥപുരത്ത് നരേന്ദ്രമോദി മത്സരിക്കുമെന്ന പ്രചാരണം. ഒടുവിൽ രാമനാഥപുരത്ത് ബി.ജെ.പി സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തിയില്ല. അമിഷ്‌ഷായുടെ പ്രസംഗം ഉടനെയൊന്നും യാഥാർത്ഥ്യമാകാനും ഇടയില്ല.
കഴിഞ്ഞ ജൂണിലായിരുന്നു അമിത്ഷായുടെ പ്രസംഗം. കേന്ദ്ര സർക്കാർ തമിഴ് ഭാഷയ്ക്ക് എതിരാണെന്ന പ്രചാരണം ഡി.എം.കെ നടത്തുമ്പോഴായിരുന്നു ഇത്. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെ പേരും ഉയർന്നുവന്നിരുന്നു. പുതുച്ചേരിയിൽ നിർമ്മല മത്സരിക്കുമെന്നായിരുന്നു കേട്ടത്. അതും സംഭവിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |