ന്യൂഡൽഹി: പഞ്ചാബിൽ ആംആദ്‌മി പാർട്ടിക്ക് തിരിച്ചടിയായി ജലന്ധർ എം.പി സുശീൽ കുമാർ റിങ്കുവും ജലന്ധർ വെസ്റ്റ് എം.എൽ.എ ശീതൾ അംഗുറലും ബി.ജെ.പിയിൽ ചേർന്നു. ആംആദ്‌മി പാർട്ടിയുടെ ഏക ലോക്‌സഭാ എം.പിയാണ് റിങ്കു. ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, പഞ്ചാബ് അദ്ധ്യക്ഷൻ സുനിൽ ജാഖർ, മീഡിയ കോ-ഹെഡ് ഡോ. സഞ്ജയ് മയൂഖ് എന്നിവർ ഇരുവരെയും സ്വാഗതം ചെയ്‌തു.
2014, 2019 തിരഞ്ഞെടുപ്പുകളിൽ ജലന്ധറിൽ ജയിച്ച കോൺഗ്രസിന്റെ സന്തോഷ് സിംഗ് ചൗധരി ജോഡോ യാത്രയ്‌ക്കിടെ മരിച്ചതിനെ തുടർന്ന് 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് റിങ്കു ജയിച്ചത്. അതിന് മുൻപ് കോൺഗ്രസിലായിരുന്ന റിങ്കു 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശീതൾ അംഗുറലിനോട് ജലന്ധർ വെസ്റ്റിൽ തോറ്റിരുന്നു. അധികാരത്തിന് വേണ്ടിയല്ലെന്നും ജലന്ധറിന്റെ പുരോഗതിക്കായി പുതിയ പരീക്ഷണം നടത്തുകയാണെന്നും ബി.ജെ.പിയിൽ ചേർന്ന ശേഷം റിങ്കു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |