കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് ഏഴാമതും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ അടുത്ത മാസം രണ്ടിന് ഹാജരാകണം. മുമ്പ് അയച്ച ആറ് നോട്ടീസുകൾക്കും ഹാജരായിരുന്നില്ല.
തോമസ് ഐസക്കിന്റെ ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കവേ, മസാല ബോണ്ടിന്റെ ഫണ്ട് വിനിയോഗ തീരുമാനങ്ങളിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ടെന്നും അന്വേഷണം പൂർത്തിയാകണമെങ്കിൽ മൊഴിയെടുക്കണമെന്നും ഇ.ഡി സത്യവാങ്മൂലം നൽകിയിരുന്നു. ഇ.ഡി നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന തോമസ് ഐസക്ക് മാദ്ധ്യമങ്ങൾക്കു മുൻപിൽ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്നും പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |