കൊൽക്കത്ത: കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉരസി
ഇൻഡിഗോ വിമാനം. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. നൂറോളം യാത്രക്കാർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അപകടപരമായി രീതിയിൽ വിമാനങ്ങൾ അടുത്തുവന്നതോടെ വലിയ ആശങ്കയാണ് ഉണ്ടായത്. ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ ക്ലിയറൻസിനു കാത്തുനിന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ, ബീഹാറിലെ ദർഭംഗയിലേക്കു പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന്റെ ചിറക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എയർ ഇന്ത്യയുടെ ചിറകിന്റെ ഒരു ഭാഗം അടർന്നുവീണു.
ഇൻഡിഗോ വിമാനത്തിനും കേടുപാടുണ്ടായി. എയർ ഇന്ത്യാ വിമാനത്തിൽ 169ഉം ഇൻഡിഗോ വിമാനത്തിൽ 135 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. വിശദമായ പരിശോധനയും ചോദ്യം ചെയ്യലും ഉണ്ടാകും.
ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഡ്യൂട്ടിയിൽ നിന്ന് നീക്കി.
വിമാനത്തിന്റെ മുകളിൽ ഉരസുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. അപകടത്തിന് ശേഷം വിമാനം ബേയിലേക്ക് മടങ്ങി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ക്ഷമ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |