ന്യൂഡൽഹി: പഞ്ചാബിലെ എക്സൈസ് നയം ഉൾപ്പെടെ വിവിധ ആരോപണങ്ങളിൽ ചണ്ഡിഗറിൽ 20 ഇടത്ത് ഇന്നലെ ഇ.ഡി റെയ്ഡ് നടന്നു.
പഞ്ചാബ് എക്സൈസ് കമ്മിഷണർ വരുൺ രൂജമിന്റെ ചണ്ഡിഗറിലെ വസതിയിൽ ഉൾപ്പെടെയാണ് പരിശോധന നടന്നത്. ഗ്രേറ്റർ മൊഹാലി വികസന അതോറിട്ടിയുടെ ഭൂമിവില വർദ്ധിപ്പിക്കുന്നതിന് പേരയ്ക്ക നട്ടുപിടിപ്പിക്കാനെന്ന പേരിൽ 137 കോടിയുടെ അഴിമതി നടത്തിയെന്ന കേസിലെ കള്ളപ്പണയിടപാടും ഇ.ഡി അന്വേഷിക്കുന്നുണ്ട്. മുതിർന്ന ഐ.എ,എസ് ഉദ്യോഗസ്ഥൻ കൂടിയായ വരുൺ രൂജമിന്റെ ചണ്ഡിഗർ സെക്ടർ 20ലെ വീട്ടിലായിരുന്നു റെയ്ഡ്. ഫിറോസ്പൂർ ഡെപ്യൂട്ടി കമ്മിഷണർ രാജേഷ് ധിമന്റെ വീട്ടിലും പരിശോധന നടന്നു. പഞ്ചാബ് എക്സൈസ് നയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുനിൽകുമാർ ജാഖർ ഇ.ഡിക്ക് അടക്കം പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |