SignIn
Kerala Kaumudi Online
Saturday, 27 April 2024 3.37 PM IST

ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് പാക് ഭീകരർ, അപലപിച്ച് ചൈന

pic

ലാഹോർ: പാകിസ്ഥാനിൽ തങ്ങളുടെ പൗരന്മാർക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ചൈന രംഗത്ത്. ചൊവ്വാഴ്ച ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ ബെഷാം നഗരത്തിന് സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ 5 ചൈനീസ് എൻജിനിയർമാരും ഒരു പാകിസ്ഥാനിയും കൊല്ലപ്പെട്ടിരുന്നു. ദാസുവിൽ ചൈനീസ് കമ്പനി നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഭാഗമായിരുന്നു ഇവർ.

സംഭവത്തെ ശക്തമായി അപലപിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികളെ ഉടൻ പിടികൂടണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ചൈനീസ് പദ്ധതികൾക്കും പൗരന്മാർക്കും നൽകുന്ന സുരക്ഷ പാക് സർക്കാർ ഉയർത്തണമെന്നും ചൈന വ്യക്തമാക്കി.

ഇതിനിടെ, ആക്രമണത്തിൽ സമഗ്രമായ സംയുക്ത അന്വേഷണത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉത്തരവിട്ടു. ഇന്നലെ ഇസ്ലാമാബാദിൽ ചേർന്ന ആർമി തലവൻ അസീം മുനീർ അടക്കം പങ്കെടുത്ത അടിയന്തര യോഗത്തിന് പിന്നാലെയാണ് തീരുമാനം.

 തുടരെ ആക്രമണങ്ങൾ

 2023 ഓഗസ്റ്റ് - ബലൂചിസ്ഥാനിൽ ചാവേർ സ്ഫോടനം. നാല് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു. പിന്നിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

 2022 സെപ്തംബർ - കറാച്ചിയിൽ ചൈനീസ് ദന്തിസ്റ്റിനെ വെടിവച്ചു കൊന്നു

 2022 ഏപ്രിൽ - കറാച്ചിയിൽ ചാവേർ ആക്രമണത്തിൽ മൂന്ന് ചൈനീസ് അദ്ധ്യാപകർ കൊല്ലപ്പെട്ടു

 2021 ഓഗസ്റ്റ് - ദാസുവിൽ ബസ് സ്‌ഫോടനത്തിൽ ഒമ്പത് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു

 എന്തുകൊണ്ട് ചൈനീസ് പൗരന്മാർ ?

 ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് കീഴിലുള്ള പദ്ധതികളുടെ ഭാഗമായി ആയിരക്കണക്കിന് ചൈനീസ് പൗരന്മാരാണ് പാകിസ്ഥാനിൽ ജോലി ചെയ്യുന്നത്

 ബലൂചിസ്ഥാൻ പ്രവിശ്യ പോലുള്ള ധാതു സമ്പുഷ്ടമായ പാക് മേഖലകളിലാണ് ചൈനയുടെ കണ്ണ്. ഇവിടെ വൻതോതിൽ നിക്ഷേപവും വിവിധ പദ്ധതികളും നടത്തുന്നു

 സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ല. തങ്ങളുടെ പ്രദേശത്തെ വിഭവങ്ങൾ ചൂഷണം ചെയ്യുപ്പെടുന്നതായും തങ്ങളെ അടിച്ചമർത്തുന്നതായും ഇവരിൽ ഒരുവിഭാഗം ആരോപിക്കുന്നു

 ഇതിനെതിരെ വിവിധ ഭീകര ഗ്രൂപ്പുകൾ രംഗത്തുണ്ട്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഇതിൽപ്പെടുന്നു. പാക് ഉദ്യോഗസ്ഥരെയും ചൈനീസ് പൗരന്മാരെയും ഇവർ ആക്രമിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.