ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നാല് ദിവസം കൂടി ജയിലിൽ തുടരും. ഏപ്രിൽ ഒന്ന് വരെയാണ് കേജ്‌രിവാളിന്റെ കസ്‌റ്റഡി നീട്ടിയത്. തന്റെ മൗലിക അവകാശങ്ങൾ പോലും ലംഘിച്ചുകൊണ്ടാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്ന് കേജ്‌രിവാൾ ഉന്നയിച്ചെങ്കിലും ഇടപെടാൻ കോടതി തയ്യാറായില്ല. എന്നാൽ ഇക്കാര്യത്തിൽ ഏപ്രിലിൽ വിശദീകരണം നൽകണമെന്ന് കാണിച്ച് എൻഫോഴ്‌സ്‌മെന്റിന് ഡൽഹി കോടതി നോട്ടീസ് നൽകി.
കൂടാതെ, കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജിയും കോടതി തള്ളി. കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ് ആവശ്യമെന്ന് ഡൽഹി ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് മൻമോഹൻ വിലയിരുത്തി.
കോടതിയിൽ കേജ്‌രിവാൾ തന്നെയാണ് തനിക്ക് വേണ്ടി വാദം ഉന്നയിച്ചത്. തന്നെയും പാർട്ടിയേയും തകർക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇഡി പറയുന്ന 100 കോടി ഒരിടത്തു നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും, രാജ്യത്തെ ഒരു കോടതിയും താൻ തെറ്റുകാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |