SignIn
Kerala Kaumudi Online
Sunday, 28 April 2024 6.12 AM IST

അഴൂരിൽ ലഹരി മോചന പുനധിവാസ കേന്ദ്രം, സ്ഥലമില്ല; പദ്ധതി നീളുന്നു

മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിൽ ലഹരി മോചന പുനധിവാസ കേന്ദ്രം നിർമ്മിക്കാൻ സർക്കാർ വക പുറമ്പോക്ക് ഭൂമി വിട്ടു നൽകണമെന്ന ആവശ്യം ശക്തം.കെ.കെ വനം പ്രദേശത്തുള്ള സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽ നിന്ന് 2 ഏക്കർ സ്ഥലം എക്സൈസ് വകുപ്പിന് കൈമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ 16 ഏക്കർ പുറംപോക്ക് സ്ഥലമുണ്ടായിരുന്നിട്ടും അതിൽ നിന്ന് 2 ഏക്കർ സ്ഥലം എക്സൈസ് വകുപ്പിന് കൈമാറാൻ സംസ്ഥാന സർക്കാർ ഇനിയും തയാറായിട്ടില്ല.ഭൂമി കൈമാറി കിട്ടാത്തതുകൊണ്ടാണ് ഒരു സർക്കാർ സ്ഥാപനം അഴൂർ പഞ്ചായത്തിൽ സ്ഥാപിക്കാൻ കഴിയാതെ വന്നിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ഇതിനായി തുക വകയിരുത്തിയിരുന്നു.സ്ഥലം കണ്ടെത്തുക എന്നതായിരുന്നു പ്രതിസന്ധി. ഈ ആവശ്യം ഉന്നയിച്ച് അഴൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത്‌ സർക്കാരിന് നൽകുകയും നവകേരള സദസ് വഴി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്.ഇതിനുപുറമെ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും അപേക്ഷ നൽകിയിട്ടുണ്ട്.പുനരധിവാസ കേന്ദ്രം നിർമ്മിച്ചാൽ കുറച്ചുപേർക്ക് തൊഴിൽ ലഭിക്കുകയും കെ.കെ വനം പ്രദേശത്ത് കൂടുതൽ വികസനമുണ്ടാവുകയും ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്.

വർഷങ്ങൾക്ക് മുൻപേയുള്ള പദ്ധതി

ലഹരി വിമോചന ചികിത്സയുമായി ബന്ധപ്പെട്ട് ലഹരിക്ക് അടിമപ്പെട്ടവരെ പുനരധിവസിക്കുന്നതിന് സംസ്ഥാനത്ത് തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല അടിസ്ഥാനത്തിൽ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് വർഷങ്ങൾക്ക് മുൻപേ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്

2 ഏക്കർ ഭൂമിയാവശ്യമാണ്.100 കിടക്കകളുള്ള പുനരധിവാസ കേന്ദ്രമാണ് നിർമിക്കുന്നത്.ആശുപത്രി,കൗൺസലിംഗ് സെന്റർ തുടങ്ങിയവയുണ്ടാവും.ഡോക്ടർമാർ ഉൾപ്പെടെ 20ൽ പരം ജീവനക്കാരുമുണ്ടാകും.

ഫലമുണ്ടായില്ല

2023ൽ ലഹരി വിമോചന കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും ഫയമുണ്ടായില്ല.എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ അഴൂർ ഗ്രാമപഞ്ചായത്തിലെ കെ.കെ വനം വാർഡിൽ സർക്കാർ വക പുറമ്പോക്ക് ഭൂമിയുണ്ടെന്നും അതിൽ നിന്ന് 2 ഏക്കർ സ്ഥലം നൽകണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർക്ക് കത്ത് നൽകിയിരുന്നു.പക്ഷേ തുടർനടപടികൾ ഉണ്ടായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.