ജയ്പൂര്‍: ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറുകളില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
അവസാന ഓവറുകളില്‍ ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് 44*(23) പൊരുതിയെങ്കിലും ടീമിനെ വിജയതീരത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഡേവിഡ് വാര്‍ണര്‍ 49(34), മിച്ചല്‍ മാര്‍ഷ് 23(12), റിഷഭ് പന്ത് 28(26), അബിഷേക് പോരല്‍ 9(10), അക്‌സര്‍ പട്ടേല്‍ 15(13) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. രാജസ്ഥാന് വേണ്ടി നാന്ദ്രെ ബര്‍ഗര്‍, ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റും അവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. ആദ്യ പത്ത് ഓവറില്‍ വെറും 58 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്റെ ടോട്ടല്‍ സ്‌കോര്‍. എന്നാല്‍ റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ പ്രകടനം 84*(45) ആണ് മികച്ച സ്‌കോറിലേക്ക് അവരെ എത്തിച്ചത് അവസാന ഓവറില്‍ ആന്റിച്ച നോര്‍ക്യയെ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 25 റണ്‍സാണ് പരാഗ് അടിച്ച് കൂട്ടിയത്.
യശ്വസി ജയ്‌സ്‌വാള്‍ 5(7), ജോസ് ബട്‌ലര്‍ 11(160, സഞ്ജു സാംസണ്‍ 15(14) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ആര്‍ അശ്വിന്‍ 29(19), ധ്രുവ് ജൂരല്‍ 20(12) ഷിംറോണ്‍ ഹെറ്റ്മയര്‍ 14*(7) എന്നിവര്‍ക്കൊപ്പം പരാഗ് ടീമിനെ മുന്നോട്ട് നയിച്ചു. ഡല്‍ഹിക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, നോര്‍ക്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |