ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കേജ‌്‌രിവാളിനെ നീക്കണമെന്ന പൊതുതാത്പര്യഹർജിയിൽ ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല.
മുഖ്യമന്ത്രി അറസ്റ്റിലായാൽ പദവിയിൽ തുടരാൻ നിയമപ്രകാരം തടസമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് വ്യക്തമാക്കി ആവശ്യം തള്ളുകയായിരുന്നു. പൊതുപ്രവർത്തകനായ സുർജിത് സിംഗ് യാദവാണ് ഹർജിക്കാരൻ. ജുഡീഷ്യറി ഇടപെടേണ്ട സാഹചര്യമില്ലെന്നും ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കിൽ രാഷ്ട്രപതിയോ, ഗവർണറോ നടപടിയെടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ലെഫ്റ്രനന്റ് ഗവർണർ പരിശോധിക്കുന്നുണ്ട്. രാഷ്ട്രപതിയിലേക്കും കാര്യങ്ങൾ എത്തുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |