ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളായ അമേഠി, റായ്ബറേലി സ്ഥാനാർത്ഥികളെ തീരുമാനമെടുക്കാൻ സംസ്ഥാന ഘടകം കോൺഗ്രസ് ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി. അമേഠിയിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധിയും മത്സരിക്കണമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നത്.
രണ്ടിടത്തും ഗാന്ധി കുടുംബാംഗങ്ങൾ വേണമെന്നാണ് യു.പി ഘടകത്തിന്റെ ആവശ്യം. ഇതിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടതായി പി.സി.സി അദ്ധ്യക്ഷൻ അജയ് റായി പറഞ്ഞു. രാഹുലും പ്രിയങ്കയും മത്സരിക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രണ്ടു മണ്ഡലങ്ങളിലും മേയ് 20ന് അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.
2019ൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണ് ഇക്കുറിയും അമേഠിയിലെ സ്ഥാനാർത്ഥി.
അമേഠിയിലും മത്സരിച്ചാൽ രാഹുലിന് ഏപ്രിൽ 26ന് വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രചാരണത്തിൽ ശ്രദ്ധിക്കാമെന്നാണ് യു.പി ഘടകത്തിന്റെ വാദം.
ആരോഗ്യകാരണങ്ങളാൽ രാജ്യസഭയിലേക്ക് മാറിയതോടെയാണ് 2019-ൽ ജയിച്ച സോണിയാ ഗാന്ധിക്ക് പകരം റായ്ബറേലിയിൽ ആളെ തേടേ
ണ്ടിവന്നത്. പ്രിയങ്കയാണ് ചർച്ചകളിലുള്ളത്.
റായ്ബറേലിയിൽ പ്രിയങ്കയ്ക്കായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മത്സരിക്കണമെന്നും സോണിയയുടെ രാഷ്ട്രീയ പാരമ്പര്യം ഏറ്റെടുക്കണമെന്നും പല നേതാക്കളും പ്രിയങ്കയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |