മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഐസിസ് ഭീകരാക്രമണത്തിനിടെ 95ഓളം പേരെ കാണാതായെന്ന് റിപ്പോർട്ട്. ഇവരുടെ പേരുകൾ സർക്കാരിന്റെ പക്കലുള്ള കൊല്ലപ്പെട്ടവരുടെയോ കാണാതായവരുടെയോ ലിസ്റ്റിലില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ്, ക്രോക്കസ് സിറ്റി ഹാളിൽ സംഗീത പരിപാടി ആരംഭിക്കാനിരിക്കെ നാല് ഭീകരർ അതിക്രമിച്ച് കടന്ന് വെടിവയ്പും ബോംബേറും നടത്തിയത്. 143 പേർ കൊല്ലപ്പെട്ടു. 182 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 84 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. കാണാതായ ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയപ്പെടാത്തവയിൽ ഉൾപ്പെട്ടിരിക്കാമെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |