ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ 165 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോണിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ മോറിയ നഗരത്തിലേക്ക് 46 യാത്രകാരുമായി പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 8 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലത്തിന് മുകളിൽ വച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. പിന്നാലെ ബസിന് തീപിടിച്ചതോടെ യാത്രക്കാർ വെന്തുമരിക്കുകയായിരുന്നു. ഈസ്റ്റർ അനുബന്ധ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. അപടകത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |